Friday, April 17, 2009

അനന്തരം

പറയാത്തതും
പറഞ്ഞുപോകുന്നതും
മുറിവുകളാകവെയാണ്
അവരുമായി പിണങ്ങിയത്.
വാക്കുകളിനിമേല്‍
ശബ്ദങ്ങളാവാതിരിക്കട്ടെയെന്ന്
വാശിയില്‍
ശപിച്ചു കാണണം.

തൊണ്ടയില്‍ തടഞ്ഞ്
ശ്വാസതടസ്സം വരുത്തുന്നുണ്ട്
തക്കം നോക്കി
മൂക്കിലും കണ്ണിലും
ചാലുകീറുന്നുണ്ട്
നല്‍കാതെ പോയൊരു
ക്ഷമാപണക്കുറിപ്പിലെ
ഈണമില്ലാ വരികള്‍.