Tuesday, October 9, 2012

2

1.
എന്നെങ്കിലുമവനെ കണ്ടുകിട്ടിയാല്‍
ഒരു ദിവസം നീയാവാന്‍ അനുവദിക്കുമോ എന്ന് ചോദിക്കും
ആത്മ പീഢയുടെ കുരിശിലൊരു പക്ഷേ,
ആ ദിനം അതിജീവിക്കുമെന്നുറപ്പില്ലെങ്കിലും.
*
കാര്‍മേഘവിപിനത്തില്‍
വെളിച്ചത്തിന്റെ ഒരു കീറായും
പൊള്ളുന്ന ചൂടിനെ
തണുപ്പിക്കും മഴയായും
മഴയെ ചുട്ടുപൊള്ളിക്കും തീയായും..
ആദിയും അന്തവും
നിറവും മണവുമില്ലെങ്കിലും
നിന്നെ
ദൈവമെന്നു വിളിക്കും ഞാന്‍
 *
 2.
ഉറക്കം കിട്ടുന്നില്ലെന്നും
സ്വപ്നമൊരുപാട് കാണുന്നുണ്ടെന്നും പറഞ്ഞപ്പോള്‍
ഇത് സ്ഥിരം ഏര്‍പ്പാടാക്കിയിരിക്കുകയാണോ നീയെന്ന്.

മരിച്ചു പോയ പ്രിയപ്പെട്ടവര്‍ അവിടെന്നോട് സംസാരിക്കുന്നുണ്ടെന്നും
അതല്ലെങ്കില്‍,
കാണാതെ പോയ പ്രിയപ്പെട്ടവരെ തേടി
അറിയാത്തിടങ്ങളില്‍ അലഞ്ഞു നടക്കുന്നുണ്ടെന്നും പറഞ്ഞാല്‍...

ലാസ്റ്റ് റ്റെം‌പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' കണ്ടിട്ടുണ്ടോ
എന്നറിഞ്ഞിട്ടു വേണം.
3. 
അത്താഴപ്പട്ടിണിയുടെ താളില്‍
ഉറക്കമില്ലായ്മ കുത്തിവരയുന്നു
എഴുതിയത് മായ്ച്ച്
പിന്നെയും എഴുതുന്നു.